Thursday, July 24, 2008

വര്‍ഷം

ഭാഗം മൂന്ന്‍ - വര്‍ഷം
-----------------------

"തുള്ളിതോരാത്ത മഴയില്‍ ഞാന്‍
വീണ്ടുമെന്‍ മോഹങ്ങളെ ഈറനണിയിച്ചു .


ഒരു പൂ വിടരുന്ന സൂക്ഷ്മതയോടെ

ഒരു പുഞ്ചിരിയുടെ ലാഖവത്തോടെ
വീണ്ടും ഒരു മഴക്കാലം കൂടി ...

രാവില്‍ വിടര്‍ന്ന പൂവുകളിലെ വറ്റാത്ത
ഉറവകള്‍ തേടി ഒരു സൂര്യ രശ്മിയായ് ഞാനും ...

എങ്കിലും ഈ പാതയില്‍
അവള്‍ തന്‍ കാലുകള്‍ പതിയവേ ...
നേര്‍ത്ത ഒരു നിസ്വനം പോലുമില്ലാതെ

ഒരു നിശ്വാസത്തിന്റെ ധൈര്ക്യത്തില്‍്
അപ്രത്യക്ഷമാകവേ ... വീണ്ടുമെന്തിനായ്
വിരിയുന്നു നിനവിന്‍ മഴക്കാലതിളീ പൂക്കള്‍ !

വര്‍ണ്ണങ്ങള്‍ സൂര്യസ്രിഷ്ടിയത്രേ , ആവോ !

ജീവിതത്തില്‍ ഇപ്പോള്‍ അവയുടെ നിഴലുകള്‍ മാത്രം

പണ്ടെങ്ങോ ഇവിടെ ജീവിചിരുന്നിരിക്കാം ;

അറിയാതെന്‍ നിനവിലെന്കിലും ...

വീണ്ടും വരാനായി പോകുന്ന മേഘങ്ങളെ

ഞാന്‍ നനഞ്ഞിരിക്കുന്നു , എന്റെ
മോഹങ്ങള്‍ തണുത്തിരിക്കുന്നു ...
ഉറഞ്ഞു നിര്‍വീര്യമാകും മുന്പ്
അവയുടെ
അവസാന ഇച്ഛ നിറവേറ്റൂ ...
നീ നിറച്ച ആര്ദ്രതയ്ല്‍ നിന്നൊരു മോചനമായി

ഒരു സുന്ദര നിമിഷം , അതെ

ഇനിയുമേറെ നനയാനാവാത്ത ...തണുത്തുറഞ്ഞു
മരവിക്കുന്ന ഒരു യാത്ര ...

പേരറിയാത്ത വികാരമേ , നിനക്കു സ്തുതി ... "

ഹേമന്തം

ഭാഗം രണ്ട് - ഹേമന്തം
-------------------------

"ഒടുവില്‍ ഞാനെത്തി !
രാവുകളും പകലുകളും പറക്കുന്ന
പക്ഷികളെയും മറികടന്ന് ...

ആ കല്പ്പടവുകള്‍ക്കു കാത്തിരിപ്പില്ലായിരുന്നു

അവള്‍ തന്‍ കാലടികള്‍ തന്ന താരാട്ടില്‍
അവ നേരത്തെ ഉറങ്ങിയിരുന്നു .

ഞാന്‍ പറഞ്ഞു ...
'രാപ്പാടികള്‍ പാടതിരിക്കുന്നതും വസന്തത്തില്‍

പൂ വിടരാതിരിക്കുന്നതും എനിക്ക് സങ്കല്‍പ്പിക്കാം

ആ ഞാനും അത്ഭുതപ്പെട്ടിരിക്കുന്നു നിന്‍
നിഴലീ കല്‍പ്പടവുകളില്‍ പതിയുമ്പോള്‍ ...'

അവളിലെ ദൃതിയുടെ ചെരിയോരസ്വസ്തത
എന്‍ മിഴികളിലുടക്കി ,വേദനിപ്പിച്ചു ; തുടര്‍ന്നു‌...

'വാക്കുകളിലോതുങ്ങാത്ത ആശയങ്ങള്‍

സന്ദര്‍ഭങ്ങള്‍ക്ക്‌ വ്യക്തമാക്കാനാവാത്ത പരിണത

നിന്‍ മിഴികള്‍ കാണാത്ത ആര്‍ദ്രത ,
എന്‍
നിനവില്‍ വിരിയുന്ന പൂക്കള്‍ തന്‍ വേദന ;
പ്രിയേ , എന്‍ വാക്കുകള്‍ നിന്നില്‍ അര്‍പ്പിക്കുന്നു ...
എന്നെ നിന്‍ ഹൃദയത്തിനു മനസ്സിലാകുമോ ?'


പ്രതീക്ഷിച്ച വാക്കുകള്‍ ;അവളുടെ മനം പറയുന്നുണ്ടാവും !

മറ്റൊരു കാമുകന്‍ ;മറ്റൊരു ഹതഭാഗ്യന്‍
തിരിച്ചറിവിന്റെ പുച്ച്ചതില്‍ ചുണ്ടുകള്‍ ചിരിക്കാനായി കോടി ..

ഒരു ചിരി എന്റെ ഉള്ളില്‍ നിന്നും ഉണര്‍ന്നു ;പക്ഷെ

ചുണ്ടുകളിലെത്തും മുന്പേ ചിന്തകള്‍് എന്നില്‍ പിടിമുറുക്കി

ഞാനോര്‍ത്തു , എന്റെ ഉള്ളില്‍ അവള്‍ ചേക്കേറിയ നാളുകള്‍ ;

മനസ്സിന്റെ അനന്ടമാകേണ്ട തിരച്ചില്‍ , തിരിച്ചറിവിന്റെ

സംതൃപ്തിയില്‍ അവസാനിപ്പിക്കുമ്പോള്‍

ഇന്നു ഞാനിതാ അവളുടെ മുന്നില്‍ ...

എന്‍ വാക്കുകള്‍ അവള്‍ കേള്‍ക്കുന്നുവോ


"നിന്നെ ലോകത്തിനു വിട്ടു നല്‍കാന്‍

എന്റെ മനസ്സിന്നു ശക്തി പോരാ ...

ഏയ് ..ദേവതേ , ഇന്നു ഞാനെന്‍ കടമയറിയുന്നു ...

എനിക്കായി കാത്തുനില്ക്കൂ , ആ സ്വപ്നലോകത്തില്‍ ..."

വാക്കുകള്‍ വേര്‍തിരിച്ചെടുക്കാന്‍ അവള്‍ ബുധിമുട്ടവേ
ആ കല്പ്പടവുകല്ക്കപ്പുറം അവളെ ഏറ്റെടുക്കാന്‍

വിഷമങ്ങളില്ലാത്ത ലോകം തയ്യാറെടുത്തു ...

നീ ജീവിക്കൂ വേദനകളില്ലാത്ത ദുഃഖങ്ങളില്ലാത്ത
എന്റെ സ്നേഹം മാത്രം പുലരുന്ന ലോകത്ത് ...


അവളുടെ മറുപടി ആഴങ്ങളില്‍ പതുക്കെ അലിഞ്ഞു ചേര്‍ന്നു .

എന്റെ മനസ്സിലെ അവളുടെ ബിംബം പു
ഞ്ചിരിച്ചു ..."

ശിശിരം

ഭാഗം ഒന്ന്‍ - ശിശിരം
--------------------

"പുതുപുലരിയുടെ നിറങ്ങള്‍ വീണ്ടും എന്നെ ഉണര്‍ത്തി
ആയിരം സൂര്യകിരണങ്ങള്‍ എന്നെ പൊതിഞ്ഞു
ഉള്ളില്‍ നിറയുന്നത് ശിശിരമോ
അവളോട്‌ ചിറകു ചേര്‍ക്കാന്‍ പറക്കുന്ന
മോഹങ്ങള്‍ തന്‍ നിശ്വാസത്തിന്റെ ചൂടോ ..

വഴിത്താരയില്‍ ദിക്കറിയാതെ നീങ്ങുംബോഴെന്‍
മിഴികള്‍ ചുറ്റും ചലിക്കുന്ന നിഴലുകളെ അറിയുന്നില്ല
ഓരോ നിനവിലും , ഉരുകാന്‍ വെമ്പുന്ന ഓരോ
തുള്ളിയിലും അവളുടെ ബിംബം നിറയുന്നു ..
ഒരു നോക്ക് കാണുവാന്‍ വെമ്പുന്ന കണ്ണുകള്‍
ഓരോ മുഖത്തിലും മുഖം കാണുകയായി ..

കണ്ടില്ല ഇന്നും അല്ലെ , സന്ദ്യാദേവി മന്ത്രിച്ചു
'കാണും ' ,ആകാശമായി മാറിയ എന്‍ ഹൃദയം ചൊല്ലി

ഒരു രാത്രി കൂടി ,നക്ഷത്രങ്ങള്‍ എന്നെ വിട്ടു പിരിയുന്നില്ല
ഓരോ കഥകളായി മൂളി , അവളുടെ മുഖം വരച്ചു കാട്ടുന്നു
അതെ , ഒത്തിരി കഥകള്‍ പറയുന്നോരാ മിഴികളില്‍
നിറയുന്ന കനവുകളില്‍ എനിക്ക് ചെക്കേറണം

സഖീ ,നിന്നോടുള്ള പ്രണയം എനിക്കിന്ന്
എന്‍ മനസ്സില്‍ തെളിയുന്നോരാ മുഖമോ
നിന്നെ കാത്തു നിന്ന വഴിതാരകളുടെ ഏകാന്തതയോ
എന്നെ എന്നോ തളചിട്ടൊരാ പുന്ചിരിയുടെ നിര്‍വൃതിയോ

ജീവിതമേ നിന്‍ വഴിത്താരയില്‍
അവള്‍ തന്‍ കരം പിടിച്ചു ഞാനെന്നിനി ...
ഒരു രാപ്പാടി അകലെയായി ചിലച്ചു
എന്‍ കണ്ണുകള്‍ പൂട്ടി , സ്വപ്‌നങ്ങള്‍ നൃത്തം തുടങ്ങി

ആത്മാവിന്റെ നെരിപ്പോടില്‍ എന്നും ചൂടു തട്ടി കുടികൊള്ളുന്ന
വികാരത്തിനെ എനിക്കൊരു പേരില്‍ ഒതുക്കാനാവില്ല ..."